Tuesday, April 27, 2010

ആദര്‍ശധീരന്റെ ആയുധപൂജ

27840  കോടി രൂപ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക്‌ എന്തു തോന്നുന്നു?

നാല്‍പ്പത്തയ്യായിരം കോടി എന്ന മറ്റൊരു വലിയ കണക്കിന്റെ ചെറിയ ചെറിയ ഭാഗങ്ങളാണ്‌ ഈ കോടികളൊക്കെ. ഇന്ത്യയില്‍ ആയുധപൂജ നടക്കുകയാണ്‌. ഇതിനുമുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍. അതിന്റെ തലപ്പത്ത് ഇരിക്കുന്നത്‌ നമ്മുടെ സ്വന്തം ആദര്‍ശധീരനും. തനിത്തങ്കം. ആര്‍ക്കും ഒന്നും ചോദിക്കാനില്ല..ആരും ഒന്നും ചോദിക്കുന്നുമില്ല. നമ്മുടെ കുപ്പായക്കീശയില്‍ കയ്യിട്ട്‌ വാരിക്കൊണ്ടുപോവുകയാണ്‌ പടക്കോപ്പുകള്‍ വാങ്ങിക്കൂട്ടാന്‍. കുപ്രസിദ്ധരായ ലോക്ക്‍ഹീഡ് മാര്‍ട്ടിനും പഴകി ദ്രവിച്ച യു.എസ്.എസ്.ട്രെന്‍ഡനുമൊക്കെ വേണ്ടി.

എന്തു ധൈര്യത്തിലാണ് നമുക്ക് ഇതിനെയൊക്കെ ചോദ്യം ചെയ്യാനാവുക. സ്വന്തം രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ചോദ്യം ചെയ്യലാവില്ലേ അത്? ചൈനീസ്-റഷ്യന്‍-പാക്കിസ്ഥാന്‍ ചാരനെന്ന് മുദ്രകുത്തപ്പെടില്ലേ? ദേശസ്നേഹത്തെപ്പോലും കുരിശില്‍ കയറ്റില്ലേ ഇവര്‍?

കൂട്ടിക്കൊടുപ്പുകാരുടെ വരവും പോക്കുമാണ്‌ നിത്യവും. അമേരിക്കക്കാരും, ഇസ്രായേലികളും,  ഇന്ത്യക്കാരുമായ ഇടനിലക്കാരുടെ ഐ.പി.എല്ലായി മാറിയിരിക്കുന്നു ഇന്ത്യന്‍ പ്രതിരോധരംഗം. അതിന്റെ  കള്ളക്കളികള്‍ ഇവിടെ വ്യക്തമാക്കുന്നുണ്ട്‌.


To get an idea of the money at stake here, a recently released CII-KPMG report estimates that India will buy foreign weaponry worth some US $100 billion (Rs 4,50,000 crore) over the next 12 years. Going by this extremely conservative estimate (actual figures could be 50 per cent higher), Indian defence companies will have to anchor at least $30 billion (Rs 1,35,000 crore) in the offsets business by 2022. That averages out to about Rs 11,000 crore every year.
So, how will the skulduggery be structured? Let's look at a hypothetical offsets tie-up between a hypothetical foreign company — let's call it Shipping, Communications and Munitions International, or SCAM International — and an equally hypothetical small Indian company called 15 Per Cent Partners. Each year, SCAM International will hand the MoD an offsets compliance certificate, along with a copy of an invoice from 15 Per Cent Partners, as proof that goods worth $100 million were manufactured and shipped by the Indian company. Actually, the goods were worth only $35 million, but both companies had quietly agreed that 15 Per Cent Partners would hold the excess amount on behalf of SCAM International. The Indian company is entitled to a fee of — you guessed it — 15 per cent for its services. That means 15 Per Cent Partners now has effective custody of $50 million on behalf of SCAM International.
"The implications of this are frightening," a senior defence ministry official apprehends. "A few years down the line, all defence kickbacks will be coming through the route of offsets. Currently, there is tight control over the money that foreign companies can bring in. Now Indian offset partners will become the agents who pay out bribes. That is why so many offset deals are being tied up with small and medium companies."


ഇസ്രായേലുമായി ഇന്ത്യ നടത്തിയ ആയുധമിടപാടുകളും നമ്മുടെ ആദര്‍ശധീരന്റെ അവിശുദ്ധമായ കൈകളുടെ കഥ തന്നെയാണ്‌ പറയുന്നത്‌. പ്രതിരോധകരാറുകളില്‍ ഇടനിലക്കാരില്ലെന്ന് നാഴികയ്ക്ക്‌ നാല്‍പ്പതുവട്ടം ആന്റണിക്ക് ആണയിടേണ്ടിവരുന്നതും മറ്റൊന്നുംകൊണ്ടല്ല. ആന്റണി പറഞ്ഞാല്‍ വിശ്വസിക്കാ‍തിരിക്കാനുമാവില്ല. സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്ത, അപൂര്‍വ്വ പുണ്യവാള ഗണത്തില്‍ പെടുന്നയാളാണ്. പ്രതിരോധസാമഗ്രികളുടെ ഉത്പ്പാദനം തന്നെ ഇനി സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ പോവുകയാണ് അദ്ദേഹം. അതിനു പറയുന്ന ന്യായങ്ങളോ? സ്വാശ്രയത്തിന്റെ ആവശ്യം.

ഈ ആദര്‍ശധീരന്റെ ആയുധപൂജയെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രതിരോധരംഗത്തിന്റെ പേരും പറഞ്ഞ്‌, ഇന്ത്യക്കാരുടെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ഇനിയും നമ്മള്‍ അനുവദിച്ചുകൂടാ.

സംശുദ്ധമായ വ്യക്തി ജീവിതം നയിക്കുമ്പോഴും അവസരവാദപരമായ രാഷ്ട്രീയത്തിന്റെയും ദേശവിരുദ്ധതാത്പര്യങ്ങളുടെയും ചട്ടുകമായി എങ്ങിനെ  നിലനില്‍ക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ് മിസ്റ്റര്‍ എ.കെ.ആന്റണി.

Thursday, April 22, 2010

പട്ടികള്‍ കുരക്കുന്നതെപ്പോള്‍?



അങ്ങിനെ ഒടുവില്‍ ഡോ.ഗോപാലകൃഷ്ണന്‍ രംഗത്തിറങ്ങിയിരിക്കുന്നു. ആര്‍ഷഭാരതവിജ്ഞാനത്തെയും സനാതനധര്‍മ്മത്തെയും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ സാധൂകരിക്കുക എന്ന അവതാരദൌത്യം ഏറ്റെടുത്തയാളാണ് ഡോ.ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആ വാദങ്ങളെ സൂരജും, ഉമേഷും, കാല്‍-വിനും യുക്തിയുക്തമായിട്ട് നേരിടുകയും ചെയ്തു.


മനപ്പൂര്‍വ്വമായും അല്ലാതെയും അദ്ദേഹം പരസ്യമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അബദ്ധങ്ങളെയും ദുര്‍വ്യാഖ്യാനങ്ങളെയും വിതണ്ഡവാദങ്ങളെയും നിലവിലുള്ള ശാസ്ത്ര-ഗണിത വിജ്ഞാനങ്ങളുടെ ഉരകല്ലില്‍ വെച്ച് തലനാരിഴകീറി പരിശോധിക്കുകയാണ് അവര്‍ ചെയ്തത്. സംസ്കൃതഗോവര്‍ദ്ധനങ്ങളുടെ കുടചൂടുന്ന ഗോപാലകൃഷ്ണവിദ്യകളുടെ മേമ്പൊടിയൊന്നുമില്ലാതെ, സഭ്യമായ ഭാഷയില്‍, സാധാരണക്കാരനു മനസ്സിലാവണം എന്ന ഉദ്ദേശ്യത്തോടെ ലളിതമായി അവര്‍ അത് ചെയ്യുകയും ചെയ്തു.


ആ ശാസ്ത്രബുദ്ധിയെയും, ആര്‍ജ്ജവത്തെയും, കഠിനാദ്ധ്വാനത്തെയും ഡോ.ഗോപാലകൃഷ്ണനെപ്പോലെ ഒരാള്‍, അതും ഒരു സ്വയം പ്രഖ്യാപിത, അദ്ദേഹത്തിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, ഒരു സര്‍ക്കാര്‍ സ്പോണ്‍‌സെഡ് ശാസ്ത്രജ്ഞാന്‍ എങ്ങിനെയാണ് നേരിടുന്നത് എന്ന് നോക്കുക.


ലോകത്തുള്ള 700 കോടി ആളുകളില്‍ വെറും 13 പേരാണ് ആ ബ്ലൊഗ്ഗില്‍ കമന്റിട്ടിരിക്കുന്നത് എന്ന ആശ്വാസത്തിന്റെ മൂഢസ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒരിക്കല്‍ പ്രകാശിപ്പിക്കപ്പെട്ടാല്‍, മറ്റു അത്യാഹിതങ്ങളും കുബുദ്ധികളുടെ ഇടപെടലുകളുമൊന്നുമില്ലെങ്കില്‍, ബ്ലൊഗ്ഗുകളെന്ന ഈ ചെറിയ ഉല്‍ക്കകള്‍, സൈബര്‍ സ്പേസില്‍ കുറേയേറെക്കാലം ചുറ്റിത്തിരിയുമെന്നും, നിരവധി വായനകളുടെ നക്ഷത്രരാശികളിലൂടെ അത് ലോകമൊട്ടുക്കും തിരിഞ്ഞുകൊണ്ടിരിക്കുമെന്നും അറിയാന്‍ കഴിയാത്ത വിധം ബുദ്ധിശൂ‍ന്യനാണോ ഈ സനാതനി? ഇപ്പോഴും നിരവധി പെര്‍ വായിച്ചുകൊണ്ടിരിക്കുകയും പങ്കിട്ടുകൊണ്ട് കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് ആ ബ്ലോഗ്ഗുകള്‍. ഡോ.ഗോപാലകൃഷ്ണന്റെ വാഗ്-ദ്ധോരണിയെ ഉപ്പുതൊടാതെ ഇതുവരെ വിഴുങ്ങിയവരില്‍ പലരും തങ്ങള്‍ ഇന്ന് അത് പു:നപ്പരിശോധിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്റെ വാദങ്ങളിലെ വിഡ്ഢിത്തരങ്ങള്‍ തിരിച്ചറിയുന്നുവെന്നും അവരുടെ കമന്റുകളിലൂടെ എല്ലാവര്‍ക്കും വായിക്കുകയും കാണുകയും ചെയ്യാവുന്ന വിധത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതല്ലേ സര്‍ പ്രധാനം?


ഈ മൂവരുടെയും ബ്ലോഗ്ഗുകള്‍ വായിക്കുന്നവരില്‍ പലരും IISH-ന്റെ ആശയപ്രപഞ്ചത്തിലേക്ക് സ്വാഭാവികമായും എത്തുന്നുണ്ടാകും. ചിലര്‍ക്ക് അതാണ് ശരിയെന്നു തോന്നുകയും ചെയ്യുന്നുണ്ടാകും. മറ്റു ചിലരാകട്ടെ, IISH-ന്റെ കപടസംസ്ക്കാരവാദത്തെയും ദുരഭിമാനപൂരിതമായ ദേശാഭിമാനഘോഷ്ണങ്ങളെയും തിരിച്ചറിയുന്നുമുണ്ടാകും. തീര്‍ച്ച. എന്നാല്‍ അതിലൊക്കെ ഹിറ്റിന്റെയും രജിസ്ട്രേഷന്റെയും സിഡി-വിസിഡി വില്‍പ്പനയുടെയും കണക്കുകള്‍ മാത്രം ദര്‍ശിക്കുന്നവരോട് എന്തു പറയാന്‍? വ്യത്യസ്തമായ ആശയങ്ങളുമായി പരിചയപ്പെടാനും സംവദിക്കാനും ഞങ്ങളുടെ ബ്ലോഗ്ഗുകള്‍ കൊണ്ട് സാധിക്കുമെങ്കില്‍ അതു തന്നെ ഞങ്ങള്‍ക്ക് ധാരാളമാണ് സര്‍.


ഈ മൂന്നു ബ്ലോഗ്ഗര്‍മാരുടെയും മറുവാദങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ സാധിക്കാതെ, ഗോപാലകൃഷ്ണന്‍ എന്ന തീയില്‍ കുരുത്ത ആര്‍ഷഭാരതാഭിനവമുനി കൊടുക്കുന്ന മറുപടികളും കുതര്‍ക്കങ്ങളും ഇനി നിങ്ങള്‍ തന്നെ വായിക്കുക. എന്നിട്ട് വിലയിരുത്തുക. 


ഒരു ഇമെയില്‍ വഴി കിട്ടിയതാണ് ഈ അമൂല്യമൊഴിമുത്തുകള്‍. ഗോപാലകൃഷന്റെ ആംഗലേയം നല്ലൊരു ചിരിക്കുള്ള വക നല്‍കുന്നുണ്ടെങ്കിലും, അതിനെ അത്ര കാര്യമാക്കേണ്ട. ആശയങ്ങളും അതിന്റെ സത്യാസത്യങ്ങളുമാണല്ലോ നമുക്ക് പ്രധാനം.


എങ്കിലും ഗോപാലകൃഷ്ണന്‍ സാറിനോട് ഒരു വാക്കു മാത്രം പറയട്ടെ. കുരയ്ക്കുക എന്നത് പട്ടികളുടെ സ്വഭാവമാണ്. കള്ളന്മാരെ കണ്ടാല്‍ അത് കുരയ്ക്കുക തന്നെ ചെയ്യും. നിങ്ങളുടെ നുണകളുടെയും വ്യാജവാദങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും ഘോഷയാത്രകള്‍ക്ക് ആത്യന്തികമായി ചന്തകളിലും വാണിഭകേന്ദ്രങ്ങളിലുമാണ് സ്ഥാനമെന്നും, അവയ്ക്ക് അവിടെ എത്താതിരിക്കാനാവില്ല എന്നും ഞങ്ങള്‍ക്ക് നന്നായറിയാം. അതുകൊണ്ട് ആയുഷ്മാന്‍ ഭവ.




Dear friends and brothers of IISH




Few blogs (four)  have  appeared   in the internet   with criticisms  against the lectures given by  me (Dr. N. Gopalakrishnan) particularly on Astrology  and few other points in other speeches given in. www.iish.org. In one of the blogs about 250 people have registered, 13 or so people have commented out of 7000 million people in the world.  Few  informed that to give an  explanation for these blogs.  I thought  it may be good to give few points about the blogs and our previous experiences.

First of all I would like to thank the four blog creators particularly Sri. Umesh for giving excellent publicity for the website of iish, to which the  hits  per day have been shot up and the number of registration per day has also been increased significantly because of his strenuous effort for creating this blog for denigrating iish mission. 

We express our gratitude to the blog creators for  spending their time, energy and money for  analyzing the  Jyothisha and spreading good information  to the public which resulted in  considerable increase of the sales of the cds and vcds of iish on that subject.

Then the question why we did not answer/ respond for such blogs ? We answered  using the  great quotations : DOGS will bark and the caravans will never stop, it will go to the market.

Whatever is given in my speeches are purely scientific, logical and rational explanations of what has been told in India earlier. It is not my to  answer if someone has misinterpreted the facts.  We can wake the sleeping up, but not who pretends  sleeping. The final answer for such idiotic misinterpretation is nothing but sathymeva  jayathay naanrutham = only the truth will triumph not the lie. So why to waste our precious time and energy for the  ‘jackals’   roaring’.

An interesting earlier similar experience made us very strong for which I am  indebted to Sri. Chandra Hari who appears to be working in ONGC. He struggled a lot to ‘systematically tarnish’  iish about three years ago. He worked a lot  through  allegations like:  superstitions are being spread the name of science, plagiarism has been done, other’s books are being published in iish’s name, non scientific matters are spread as science and  Dr. N. Gopalakrishnan is a pseudo scientist. He also said that the Appreciation  letters of Dr. A.P. J. Abdul Kalam, Dr. Kasturi Rangan, Dr. Venket Subrahmanian (planning commission member of India)  presented  in iish books written by Dr. N. Gopalakrishnan  were all self creations and  not original  ………..
Letters  with such allegations were sent to Prime minister of India, President of India( Dr, APJ), Minister of CSIR,  Director General of CSIR (Dr. Mashelkar who wrote forword for my book), ICAR, ISRO, ICHR, INSA and  to many universities and  IIT’s.  And also to my director at RRL, Trivandrum where I was working as a senior scientist of CSIR. ( all these  information I have included in all the four editions of my autobiography written  in Malayalam ( ente jeevithaanubhavangal 1st edition Aug.15th 2009).  I did not feel negative  during the course of time when all these allegation were spread  through emails.  Not even a single query came to me enquiring the fact / truth.  The scientific community ignored it.

Only my Director Dr. Chandra Sekhara, RRL Trivandrum, asked me a question “ Why this  Chandra Hari is mad and continuously  sending letters to me and doing telephone calls ? Is he mentally sick?”   I replied to my Director : +” any explanations needed I am ready to give in minutes”.   There ended the matter.

During then also I explained in few lines  in Thursday messages  that all the   scientific and technological books published  by iish authored by me are directly sponsored by the Government of India Agencies 1.   Indian Space Research Organization ISRO ( Rs one Lakh), 2. Indian Council for Historical Research, ICHR ( Rs. 10,000), 3. Indian National Science Academy, INSA ( Rs. 70,000)  and 4. State Committee For Science Technology and Environment Government of Kerala (STEC)  Rs. 35,000. So all these publications were not plagiarism but done with the support and request of Government agencies. 

After spreading this explanations I  did not hear anything about Sri. Chandra Hari but I received two emails from him in which the language and contents showed some  mental problem.  ( I pray let him be normal if he is not .). He wrote in an email  saying that Goddess Kali cursed him  and he will become a dog in my next birth……etc.

Coming back to the present blogs, I would like to tell that, we use to criticize  others  using our freedom. Let others criticize us using their freedom.  Every word of   criticism coming to iish is a blessing for us. We think that how better is the situation in India, compared to the west.  When Socrates told the truth he was killed, when Jesus educated the people he was crucified, when scientists  explained the truth, they were burnt alive in the west ……….
But here we are lucky that only the blogs are being made   wasting the good   time and energy by few mislead youngsters, thinking that they are doing great social work.  The intellectuals, scientists, scholars and also  the nature and time and will throw these trash or will  washed out  the remarks in  the drainage water, as the hidden agenda of blog makers are crystal clear.

I  Dr. N. Gopalakrishnan, Scientist & Director IISH would like to inform  that the great   phrase  in Malayalam which says: theeyil kurutthathu veyilatthu vaadilla = the one which sprouted  from fire will never fade in hot sun… is applicable for the mission of iish……….

The Jackal’s barking are needed for us to understand that  there is  still  darkness in the mind of few people particularly Keralites . Let us all make  the sun shine in their hearts and brain also. 
Also to the mislead youngsters like Umesh, Kiran Thomas, Vishak, Suraj and their colleagues who are wasting their time and energy, I would like to inform that IISH never used to respond to such silly things directly or through any of its responsible members, nor use to write anonymous letters/ comments, nor in other names. IISH fights boldly and directly to any activities against our motherland Bharath  and heritage. Anyone can understand by listening to the cds/vcds and also  by reading Thursday messages. We say we are lions  swayameva murgendrathaa towards any lions, what then for these four or five  RATS.

N.B We were waiting for the comments about the blogs from the  public  for the last one month. We did not get even a single one . Hence the delay in replying the blogs directly by me !


A HAPPY AND PROSPEROUS VISHU FOR ALL THE  BLOG MAKERS AND SOUND SLEEP AFTER  THEIR STRENOUS   USELESS WORK OF SELF DENIGRATION. also PRAYER FOR
A ‘GOOD MENTAL HEALTH’  FOR THOSE WHO ARE INVOLVED IN
TARNISHING THE HERITAGE OF THEIR OWN MOTHERLAND

In the service of the motherland
DR. N. GOPALAKRISHNAN,
20TH APRIL, 2010








Sunday, April 11, 2010

ജുമാരാത്

റോളയില്‍നിന്ന്‌ ടാക്സി പിടിച്ചു. വീട്ടിലെത്താന്‍ തിരക്കായി. വ്യാഴത്തിന്റെ ആഘോഷം കാത്തിരിക്കുന്നു.

മനസ്സില്‍ അക്ഷമ നിറഞ്ഞു. നശിച്ച സിറ്റി. വൃത്തിഹീനമായ തെരുവും വൃത്തിഹീനരായ കുറഞ്ഞ വേതനക്കാരും. വിയര്‍പ്പിന്റെയും  ചൂടിന്റെയും മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുടെയും കാര്‍ക്കിച്ചുതുപ്പലിന്റെയും, മൂന്നുനേരത്തെ ഹോട്ടല്‍ ഭക്ഷണത്തിന്റെയും ഏകാന്തജീവിതത്തിന്റെയും ഷെയറിംഗ്‌ താവളങ്ങളുടെയും പരുക്കന്‍ കാഴ്ചകളില്‍നിന്ന്‌ സ്വന്തം ഫ്ളാറ്റിന്റെ  സ്വച്ഛതയിലേക്ക്‌ എത്താന്‍ ധൃതിയായി.

സന്ധ്യ മായുമ്പോള്‍ തുടങ്ങുകയാണ്‌ ഒരു അവധിദിനം. മിനുങ്ങാം. പഴയ പാട്ടുകള്‍ കേട്ട്‌ അസാരമോ ആവശ്യത്തിലുമധികമോ നൊസ്റ്റാള്‍ജിക്കാകാം. പുകയ്ക്കാം. മകന്റെയും ഭാര്യയുടെയും സാമീപ്യം അനുഭവിക്കാം. ലളിതമായി എന്തെങ്കിലും വായിച്ചിരിക്കാം. അലാറം വെച്ച്‌ ഉണരേണ്ടതില്ലാത്ത പിറ്റേന്നിന്റെ അനന്തസ്വാതന്ത്ര്യത്തിനെ താലോലിച്ച്‌ രാത്രിയെ എത്രവേണമെങ്കിലും വലിച്ചുനീട്ടാം. എത്ര നേരത്തെ വീട്ടിലെത്തുന്നുവോ അത്രയും നന്ന്‌.

മുന്‍പില്‍ പോകുന്ന ടാക്സിക്കാരന്‌ പക്ഷേ  അതൊന്നും മനസ്സിലാവുന്നില്ല..എന്തോ ആലോചിച്ച്‌, പതുക്കെപ്പതുക്കെ നിരങ്ങിനീങ്ങുകയാണ്‌ അവന്‍. ശവം. അവനെന്താ ഉറങ്ങുകയാണോ? അതോ ചത്തോ? തെറിയില്‍ പൊതിഞ്ഞ ചോദ്യം ഉള്ളിലൊതുങ്ങാതെ പുറത്തുവന്നതുകേട്ട്‌ എന്റെ ടാക്സി ഡ്രൈവറുടെ ചുണ്ടില്‍ ഒരു ചെറിയ പരിഹാസച്ചിരി വിടര്‍ന്നു.

"അവന്‍ ചത്തിട്ടൊന്നുമില്ല സര്‍..ഉറങ്ങുകയുമല്ല..എല്ലാവരും അവനവന്റെ പ്രാരാബ്ധങ്ങളിലാണ് സാബ്‌..അവന്‍ ചിലപ്പോള്‍ ആലോചിക്കുന്നത്‌ 350 ദിര്‍ഹം ഇന്ന്‌ രാത്രിക്കുള്ളില്‍ എങ്ങിനെ കമ്പനിയില്‍ അടക്കുമെന്നായിരിക്കും. അല്ലെങ്കില്‍ കണ്ണില്‍ ചോരയില്ലാത്ത പോലീസുകാര്‍ കൊടുത്ത മുഖാലിഫയെക്കുറിച്ച്‌. അല്ലെങ്കില്‍ ഗ്രാമത്തിലുള്ള അവന്റെ കുടുംബത്തെക്കുറിച്ച്‌. ദിവസവും പതിന്നാലും പതിനഞ്ചും മണിക്കൂറ്‍ വണ്ടിയോടിച്ച്‌ കിട്ടുന്ന മിച്ചം കൊണ്ട്‌ എങ്ങിനെ അവരെ പോറ്റുമെന്ന്‌. അതൊക്കെ ആലോചിക്കുകയായിരിക്കും അവന്‍...പാവം..അവന്‍ മാത്രമല്ല, ഈ കാണുന്ന മനുഷ്യക്കൂട്ടങ്ങള്‍ക്കൊക്കെ ആലോചിക്കാന്‍ അങ്ങിനെ എന്തൊക്കെയുണ്ടായിരിക്കും സര്‍.. സാറിന്‌ എന്തറിയാം?"

മദ്ധ്യവയസ്സു കഴിഞ്ഞ ആ ടാക്സിഡ്രൈവര്‍ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അയാളെ കെട്ടിപ്പിടിക്കണമെന്നും കരയണമെന്നും വല്ലാത്തൊരു തോന്നലുണ്ടായി അപ്പോള്‍.

സങ്കടവും കുറ്റബോധവും നിറഞ്ഞ വൃത്തികെട്ട ഒരു വ്യാഴാഴ്ചയായിരുന്നു അന്നെനിക്ക്‌.




*ജുമാരാത് - വ്യാഴാഴ്ച വൈകുന്നേരം.
*റോള - ഷാര്‍ജ പ്രവിശ്യയുടെ പ്രധാനകേന്ദ്രം
*മുഖാലിഫ - ഗതാഗതകുറ്റങ്ങള്‍ക്കുള്ള പിഴ

Tuesday, April 6, 2010

മധുരം നഷ്ടപ്പെടുന്ന എന്‍.എച്ച്-17



വികസനത്തിന്റെ പാത എന്നൊക്കെ ഇത്രനാളും നമ്മള്‍ ഉപയോഗിച്ചിരുന്നത്‌ ആലങ്കാരികമായിട്ടാണെങ്കില്‍, ഇന്ന്‌ അത്‌ യാഥാര്‍ത്ഥ്യമാവുകയാണ്‌ നമ്മുടെ നാട്ടില്‍. എക്സ്പ്രസ്സ്‌വേ എന്ന സംവിധാനത്തിന്റെ അരാഷ്ട്രീയ വികസനസങ്കല്‍പ്പത്തെ എതിര്‍ത്തുതോല്‍പ്പിച്ച കേരളത്തിനുമേല്‍ കൂടുതല്‍ ഭീകരമായ മറ്റൊരു പാതയുടെ ചുരുളഴിയുമ്പോള്‍ പതിന്നാലു ലക്ഷത്തോളം ആളുകളാണ്‌ കുടിയിറക്കപ്പെടാന്‍ പോവുന്നത്‌. എന്നിട്ടും അത്‌ നമ്മില്‍ പലരുടെയും സ്വൈര്യജീവിതത്തെ ഭംഗപ്പെടുത്തിന്നില്ലെന്നത്‌ ദാരുണമാണ്‌.

NH-17 ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക്‌ 46  വര്‍ഷത്തെ പഴക്കമുണ്ട്‌. 1966-ലാണ്‌ ഇതിനെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കുന്നത്‌. തീരദേശത്തിലൂടെ പോകുന്ന ഒരു പാത എന്ന നിലക്ക്‌ രൂപകല്‍പ്പന ചെയ്യപ്പെട്ട ആ പദ്ധതിയാണ്‌ വിവിധ പരിഷ്ക്കാരങ്ങള്‍ക്കുശേഷം ഇന്ന്‌, പതിന്നാലു ലക്ഷത്തോളം ആളുകളുടെ ജീവിതസമ്പാദ്യത്തെയും നിലനില്‍പ്പിനെയും അപകടപ്പെടുത്തി, അവരുടെ നെഞ്ചിലൂടെ ഇന്നുള്ള വിധത്തില്‍ കടന്നുപോകാന്‍ തയ്യാറാകുന്നത്‌.

നിരവധി അജണ്ടകളാണ്‌ ഈ നിര്‍ദ്ദിഷ്ട ദേശീയപാതാ കയ്യേറ്റത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്‌. നാടിന്റെ പൊതുസ്വത്തായി ഇത്രകാലം നിലനിന്നിരുന്ന ഒരു സഞ്ചാരപഥത്തെയും, അതിനോട്‌ ചേര്‍ന്നുകിടക്കുന്ന വലിയൊരു ഭൂവിഭാഗത്തെത്തന്നെയും സ്വകാര്യ മൂലധനക്കാര്‍ക്ക്‌ വിറ്റുതുലക്കുക എന്നതിനുപുറമെ, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേല്‍ ചുമത്തുന്ന ഭീമമായ ചുങ്കങ്ങളുടെയും, പാരിസ്ഥിതികമായ വിനാശത്തിന്റെയും പൌരാവകാശധ്വംസനത്തിന്റെയുമൊക്കെ അജണ്ടകളാണ്‌, കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും ആളകമ്പടികളോടെ നമ്മുടെ ദേശീയപാതയിലൂടെ പറയെടുപ്പ്‌ നടത്തുന്നത്‌.

1990-കള്‍ മുതല്‍ക്ക്‌ സ്വകാര്യ ഫിനാന്‍സ്‌ മൂലധനശക്തികള്‍ക്കുവേണ്ടി രാജ്യമൊട്ടുക്ക്‌ നടപ്പാക്കിവരുന്ന അസംബന്ധനാടകത്തിന്റെ   സ്വാഭാവികമായ തുടര്‍ച്ച എന്ന നിലയ്ക്ക്‌ ഒരുപക്ഷേ ഈ വലിയ അജണ്ടകളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാമായിരുന്നു. ഇതിലും വലിയ കയ്യേറ്റങ്ങള്‍ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിത്യേനയെന്നോണം നടക്കുകയും നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌. അതിനെതിരെയുള്ള പോരാട്ടങ്ങളും ശക്തമാണ്‌. എന്നാല്‍, ആ പോരാട്ടങ്ങളെ തീവ്രവാദപ്രവര്‍ത്തനമായി വ്യാഖ്യാനിച്ച്  സൈനികമായി അടിച്ചമര്‍ത്താന്‍ നമ്മുടെ നിയമനിര്‍മ്മാണസഭകളും ജുഡീഷ്യറിയും, മാധ്യമങ്ങളും എല്ലാം ഒത്തുചേര്‍ന്നിട്ടും കണ്ണടച്ച്‌ ഉറക്കം നടിക്കുന്നവരാണ്‌ നമ്മള്‍. രാജ്യമൊട്ടാകെ നടത്തുന്ന ഒരു വലിയ പൊറാട്ടുനാടകമെന്ന മട്ടില്‍ ഇതിനെയും കണ്ടാല്‍ മതിയാകുമായിരുന്നു നമുക്ക്‌. രണ്ടരസെന്റു ഭൂമിക്ക്‌ ഒന്നേമുക്കാല്‍ കോടി വിലയിടുന്ന മലയാളിയുടെ ദുരാഗ്രഹത്തിനും ദുരഭിമാനത്തിനും വേണ്ടി കണ്ണീരും മുറവിളിയും ഉയര്‍ത്തേണ്ട ആവശ്യവുമില്ല. അദ്ധ്വാനിച്ച്‌ വിളവിറക്കി സ്വയം പര്യാപ്തവും സമ്പന്നവുമാക്കേണ്ടിയിരുന്ന സ്വന്തം ഭൂമിയെ തുണ്ടുകളാക്കി വിറ്റും മറിച്ചുവിറ്റും അതിനെ ഭൂമാഫിയകളുടെ കൈകളിലേക്ക്‌ പറിച്ചുനട്ട മലയാളിക്ക്‌ ഇത്തരം ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് ആവശ്യമായിരുന്നു എന്നുപോലും നമുക്ക്‌ സമാധാനിക്കാമായിരുന്നു. മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും.

എന്നാല്‍ ഇന്ന്‌, അത്തരമൊരു നിസ്സംഗതക്കും, സിനിസിസത്തിനും സ്ഥാനമില്ല. പുരോഗമനപ്രസ്ഥാനത്തിന്റെ വഴിയും അതല്ല. കാരണം, ആദ്യം സൂചിപ്പിച്ച അജണ്ടകളേക്കളൊക്കെ എത്രയോ മടങ്ങ്‌ വലുതും ഭീഷണവും ചെറുക്കപ്പെടേണ്ടതുമായ അജണ്ടയാണ്‌ ഭരണവര്‍ഗ്ഗം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തിലെ ജനസംഖ്യയുടെ അഞ്ചുശതമാനം വരുന്ന ആളുകളെ തെരുവിലേക്കെറിയാന്‍ തയ്യാറായി നില്‍ക്കുകയാണ്‌ ഏതാനും സ്വകാര്യ സംരംഭകരും, അവര്‍ക്കു ചൂട്ടുതെളിച്ചുനില്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരും. NH-17-ന്റെ ആദ്യഘട്ടമായ ഇടപ്പള്ളി-കുറ്റിപ്പുറം ബി.ഒ.ടി.നാലുവരിപ്പാത കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുപിന്നാലെ, കുറ്റിപ്പുറം-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ്‌ ഘട്ടങ്ങളുടെ പ്രഖ്യാപനവും പുറത്തുവന്നിരിക്കുന്നു. ദേശീയപാതകളുടെ വികസനത്തിനുശേഷം സംസ്ഥാന പാതകളെയും ജില്ലാപാതകളെയും കാത്തിരിക്കുന്നതും സമാനമായ വിധിയാണ്‌. ഈ പാതകളുടെ വിധി ശോഭനമായിരിക്കുമെന്നത്‌ തീര്‍ച്ചയായ കാര്യമാണ്‌. എങ്കിലും അത്രതന്നെ തീര്‍ച്ചയാക്കാവുന്നതാണ്‌ ഇവിടങ്ങളിലെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള കുടിയൊഴിക്കലും.

രാജ്യത്തിന്റെ വികസനം എന്ന പേരും പറഞ്ഞ്‌ ഒരു പദ്ധതി വരുമ്പോള്‍ പുറം തിരിഞ്ഞുനില്‍ക്കാന്‍ വ്യക്തികളായ നമുക്കാവില്ല. നല്ലതിനായാലും, ചീത്തക്കായാലും, വ്യക്തിതാത്‌പര്യങ്ങളേക്കാള്‍ പ്രധാനം തന്നെയാണ്‌ രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും. എങ്കിലും രാജ്യമെന്നത്‌ അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമൊന്നുമല്ല. അതില്‍ ജീവിക്കുന്ന പൌരന്‍മാരുടെ ജീവിതവികാസവുമായി ബന്ധപ്പെട്ടുവേണം ഏതൊരു രാജ്യത്തിന്റെയും വികസനവണ്ടികള്‍ സഞ്ചരിക്കേണ്ടത്.  എന്നാല്‍,  ഇന്ത്യയില്‍ അങ്ങിനെയല്ല സ്ഥിതി എന്ന്‌ നമുക്കിന്ന്‌ വ്യക്തമാണ്‌. അണക്കെട്ടുകള്‍ക്കും, ഖനികള്‍ക്കും വേണ്ടി വീടും നാടും വിട്ട്‌ അഗതികളായി മാറിയവരുടെ നാടാണ്‌ ഇന്ത്യ. ഇന്ത്യന്‍ സൈനത്തിന്റെ ആയുധപരിശീലനത്തിനും വേണ്ടി, വര്‍ഷത്തില്‍ത്തന്നെ രണ്ടും മൂന്നും തവണ സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച്‌ സമീപത്തുള്ള കാടുകളില്‍ ജീവിതം പുലര്‍ത്തുന്ന പതിനായിരക്കണക്കിനാളുകള്‍ ജീവിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍, ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി മുംബൈയിലെ മലബാര്‍ ഹില്ലിലെ താമസക്കാരെ കുറച്ചുനേരത്തേക്കെങ്കിലും മാറ്റിപ്പാര്‍പ്പിക്കാനുള്ള ധൈര്യം ഇന്ത്യന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ എന്ന്‌ സൌമ്യമായി ചോദിച്ചവരുടെയും നാടാണ്‌ ഇന്ത്യ എന്ന്‌ ഓര്‍ക്കുക.

NH-17ലേക്ക്‌ തിരിച്ചുവരാം. 430 കിലോമീറ്റര്‍ നീളത്തിലാണ്‌ NH-17നുവേണ്ടി റോഡു'വികസനം' നടക്കാന്‍ പോകുന്നത്‌. ഇരുപതിനായിരത്തിലധികം കെട്ടിടങ്ങള്‍ ഒഴിപ്പിക്കേണ്ടിവരും. ഇടപ്പള്ളി-കുറ്റിപ്പുറം ഭാഗത്തു മാത്രം 112 കിലോമീറ്ററില്‍ പാത വികസിപ്പിക്കുമ്പോള്‍ 34,155 കുടുംബങ്ങളെയാണ്‌ അത്‌ നേരിട്ട്‌ ബാധിക്കുക. NH-17നുവേണ്ടി വില്‍ബര്‍ സ്മിത്ത്‌ അസ്സോസ്സിയേറ്റ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം സാധ്യതാപഠനം നടത്തിയ കാലത്തെ കണക്കാണ്‌ ഈ 34,155 കുടുംബങ്ങള്‍ എന്നത്‌. അതായത്‌, ദുരിതം അനുഭവിക്കാന്‍ പോകുന്നവരുടെ എണ്ണം ഇനിയും എത്രയോ കൂടുമെന്ന്‌ സാരം. ഇത്രയും കുടുംബങ്ങളെക്കൂടാതെ, പാതക്കിരുവശവും, പുറമ്പോക്കിലുമായി കഴിയുന്ന മറ്റൊരു വലിയ വിഭാഗം ആളുകളുമുണ്ട്‌. ഇടപ്പള്ളി-കുറ്റിപ്പുറം ഭാഗത്തു മാത്രം ദേശീയപാതാ അധിനിവേശം കൊണ്ട്‌ വഴിയാധാരമാകാന്‍ പോകുന്നത്‌ അഞ്ചുലക്ഷത്തോളം ആളുകളാണ്‌. ശേഷിക്കുന്ന 319  കിലോമീറ്റര്‍ പാത പോകുന്നത്‌, ഇതിനേക്കാള്‍ ജനസാന്ദ്രത കൂടിയ ഭാഗത്തുകൂടിയാണ്‌.

ആസന്നമായ ഒരു വലിയ കുടിയൊഴിപ്പിക്കലിന്റെ വക്കത്താണ് കേരളത്തിന്റെ  ജനസംഖ്യയിലെ അഞ്ചു ശതമാനം എന്ന്‌, ആമുഖമായി ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ലേഖനത്തിന്റെ ഈ ആദ്യഭാഗം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ ഇവിടെ അവസാനിക്കുന്നില്ല. വലിയൊരു മഞ്ഞുമലയുടെ ഭീതിദമായ അഗ്രം മാത്രമാണ്‌ നമ്മള്‍ ഇവിടെ കണ്ടത്‌. നവലിബറല്‍ ആശയങ്ങളുടെയും ആധുനിക വികസന സങ്കല്‍പ്പത്തിന്റെയും കൂടുതല്‍ വലിയ ഹിമഭാഗങ്ങള്‍ നമ്മുടെ പാതയില്‍ ഒളിച്ചിരിക്കുന്നുണ്ട്‌.

പി.പി.പി, ബി.ഒ.ടി. തുടങ്ങിയ ആധുനിക സംജ്ഞകളിലൂടെ നുഴഞ്ഞെത്തുന്നത്‌ നവലിബറല്‍ ആശയങ്ങള്‍ തന്നെയാണ്‌. അവക്കു മുന്നില്‍, ജനങ്ങളും, ജീവിക്കാനുള്ള അവരുടെ അവകാശവും മറ്റും ഒന്നുമല്ല. ചെറുകിട കച്ചവടം ചെയ്ത്‌ ഉപജീവനം കഴിച്ചിരുന്നവരും അവരുടെ കുടുംബങ്ങളും ഇനി ടോള്‍ പ്ളാസകള്‍ക്കുമുന്നില്‍ ഭിക്ഷ തെണ്ടും. വീടും പറമ്പും നഷ്ടപ്പെട്ട്‌ തെരുവിലേക്ക്‌ എടുത്തെറിയപ്പെട്ടവര്‍ ഇനി നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ കൂടുതല്‍ വലിയ മരുപ്പറമ്പുകള്‍ സൃഷ്ടിക്കും. ഐ.ഡി.പി (Internally Displaced People)എന്ന പ്രതിഭാസത്തെ സാമൂഹ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യപിപ്പിക്കാന്‍ ഇന്നു നമ്മള്‍ കൂട്ടുനിന്നാല്‍, നാളെ മറ്റേതെങ്കിലും ദേശീയപാതകളോ, വ്യവസായ സമുച്ചയങ്ങളോ, പ്രത്യേക സാമ്പത്തിക മേഖലകളോ നമ്മളെ തേടിയുമെത്തും. ആ ജര്‍മ്മന്‍ പാതിരിയുടെ പഴയ കവിത നമ്മുടെ സമകാലീന ജീവിതത്തില്‍ പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കുകയാണ്‌. നമുക്കുവേണ്ടി ശബ്ദിക്കാനും ആരും ബാക്കിയായില്ലെന്നു വരും.

ഗള്‍ഫിലെ മലയാളി സമൂഹം പൊതുവെ നാടിന്റെ പ്രശ്നങ്ങളില്‍ അലംഭാവത്തോടടുത്ത ഒരു സമീപനമാണ്‌ എന്നും കൈക്കൊണ്ടിരുന്നത്‌. ഉള്ളില്‍ വിവിധ സ്വത്വ-ജാതി-മത-സാമുദായിക രാഷ്ട്രീയം കൊണ്ടുനടക്കുമ്പോഴും, മുഖ്യധാരാ രാഷ്ട്രീയത്തിനെതിരെയായിരുന്നു അവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇന്ന്‌, അവരില്‍ വലിയൊരു ശതമാനം ആളുകളും, ഈ ദേശീയപാതാ കൈയ്യേറ്റത്തിന്റെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ചോര നീരാക്കുക എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം മുനയും അര്‍ത്ഥവും തേഞ്ഞ പദമല്ല. അവരുടെ നിത്യ ജീവിതം തന്നെയാണ്‌. ആ പ്രയത്നത്തിലൂടെ നേടിയതൊക്കെയും നഷ്ടപ്പെടുന്നതിന്റെ വക്കത്താണവര്‍ ഇന്ന്‌. കിട്ടാന്‍ പോകുന്ന നഷ്ടപരിഹാരത്തിന്റെ കണക്കാണെങ്കി ല്‍ അത് മറ്റൊരു ക്രൂരഫലിതമാണ്‌. 1956-ലെ ഭൂമിവിലയുടെ അടിസ്ഥാനത്തിലാണ്‌ അത്‌ കണക്കാക്കിയിരിക്കുന്നത്‌. അതില്‍നിന്നുതന്നെ 11% ആദായനികുതി സര്‍ക്കാര്‍ കൈക്കലാക്കുകയും ചെയ്യും. ഫലത്തില്‍, ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വസ്തുവിനും കെട്ടിടത്തിനും നഷ്ടപരിഹാരമായി കിട്ടുന്ന തുക ശരാശരി നാല്‍പ്പതിനായിരം രൂപയായിരിക്കും എന്ന്‌ സാരം. ബി.ഒ.ടി. നടപ്പാക്കുന്ന സംരംഭകനാകട്ടെ 40% തുക സര്‍ക്കാര്‍ ഗ്രാന്റായി കിട്ടാനും വ്യവസ്ഥയുണ്ട്‌. ആഗോളീകരണ കാലത്തെ സാമൂഹ്യ നീതിയാണിത്‌!

ഇത്തരം നഗ്നമായ പൊതുമുതല്‍ കയ്യേറ്റത്തിനും, സ്വകാര്യവത്ക്കരണത്തിനും, ഭീമമായ കുടിയൊഴിപ്പിക്കലിനുമെതിരെ ഇനിയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കണ്ണടക്കരുത്‌. എത്രയൊക്കെ വലതുപക്ഷ വ്യതിയാനങ്ങളിലൂടെ കടന്നുപോകുമ്പോഴും, ജനോപകാരപ്രദമായ ചിലതെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുന്ന ഒരു സര്‍ക്കാരാണ്‌ ഇന്ന്‌ സംസ്ഥാന ഭരണത്തിലിരിക്കുന്നത്‌. ദേശീയ പാത ഇപ്പോഴുള്ളതുപോലെ പൊതുമുതലായി നിലനിര്‍ത്താനായിരിക്കണം സര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ടത്‌. വികസനാവശ്യത്തിനായി വസ്തുവകകള്‍ ഏറ്റെടുക്കേണ്ടിവരുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം മുന്‍കൂറായി കൊടുക്കാനും, മാന്യമായി പുനരധിവാസം ഉറപ്പാക്കുകയും വേണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ്‌-കോര്‍പ്പറേറ്റ്‌ കുത്തുകകള്‍ അടിച്ചേല്‍പ്പിക്കുന്ന അന്യായമായ എല്ലാ ചുങ്കങ്ങളും ഉടനടി പിന്‍വലിക്കണം. നിലവിലുള്ള ജില്ലാപാതകളും സംസ്ഥാന പാതകളും വികസിപ്പിക്കുകയും റെയില്‍, ജലഗതാഗത സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതും പരമപ്രധാനമാണ്‌.

1992-ല്‍ കേരളത്തില്‍ നിലവില്‍ വന്ന ജനകീയ പ്രതിരോധ സമിതി ഇത്തരം വിഷയങ്ങളുമായി സജീവമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്‌. കക്ഷിരാഷ്ട്രീയത്തിന്‌ അതീതവും എന്നാല്‍ വിശാലവും പ്രാദേശികവുമായ രാഷ്ട്രീയ-സാമൂഹിക ചെറുത്തുനില്‍പ്പുകള്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്‌ എന്ന വിശ്വസം ജനകീയ പ്രതിരോധ സമിതിക്കുള്ളിലുണ്ട്‌. ഹൈജാക്കു ചെയ്യപ്പെടാന്‍ എളുപ്പമാണെങ്കിലും അത്തരം ചെറുത്തുനില്‍പ്പുകളുടെ പ്രസക്തി എന്തായാലും നമുക്ക്‌ തള്ളിക്കളയാന്‍ പറ്റില്ല. ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും സംരക്ഷണത്തിന്‌ അത്‌ അത്യാവശ്യവുമാണ്‌.

കേരള ജനകീയ പ്രതിരോധസമിതിക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ എന്‍.എച്ച്‌ ഐക്യദാര്‍ഢ്യസമിതി എന്ന പേരില്‍ ഒരു കൂട്ടായ്മ മാര്‍ച്ച്‌ 26-ന്‌ യു.എ.ഇ.യിലെ ഷാര്‍ജയില്‍ വെച്ച്‌ ആദ്യമായി രൂപം കൊണ്ടു. സി.വിശ്വന്‍ ചെയര്‍മാനും, അബ്ദുള്‍ നവാസ്‌ കണ്‍വീനറും മുഗള്‍ ഗഫൂര്‍, രാജീവ്‌ ചേലനാട്ട്‌ എന്നിവര്‍ രക്ഷാധികാരികളുമായി രൂപം കൊണ്ട കൂട്ടായ്മ, എമിറേറ്റ്‌സിന്റെ  മറ്റ്‌ ആറു പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കുന്നതിനും, ദേശീയപാതാ വികസനത്തിന്റെ  ഇരകളാകുന്ന പ്രവാസികള്‍ക്കുവേണ്ടി നിരന്തരമായ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കാനും തീരുമാനിക്കുകയുണ്ടായി. NH-17-ന്റെ വികസനമെന്ന പേരില്‍ നടക്കുന്ന. സമീപകാലത്തെ ഏറ്റവും വലിയ ഈ കയ്യേറ്റത്തിന്റെയും കുടിയൊഴിക്കലിന്റെയും വിവിധ വശങ്ങള്‍ അജി രാധാകൃഷ്ണനും ജലീല്‍ കരിയടത്തും വിശദമാക്കി.

ഈ കൂട്ടായ്മ പ്രവാസികളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നല്ല എന്ന് ഓര്‍ക്കുക. പ്രവാസികളും അല്ലാത്തവരുമായ, വികസനത്തിന്റെ പേരില്‍ സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിശാലമായ വേദി എന്നതുതന്നെയാണ്‌ ഇതിന്റെ ലക്ഷ്യം.

സഹകരിക്കണം. പങ്കെടുക്കണം.